ഡല്‍ഹി: ഏറെ കാത്തിരിപ്പിനുശേഷം മകള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ. നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റിയതിന് പിന്നാലെയാണ് പ്രതികരണം.
‘പെണ്മക്കള്ക്ക് ഇത് പുതിയ പ്രഭാതമാണ്. ‘സര്‍ക്കാരിനും നീതിപീഠത്തിനും നന്ദി, ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടേതാണ്.’ നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.
ഇന്ന് നീതിയുടെ ദിനമാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രി നാഥ് സിങ് പറഞ്ഞു. രാജ്യത്തുള്ള എല്ലാ വനിതകള്‍ക്കും ഇന്ന് സന്തോഷിക്കാം. നിര്‍ഭയയും സന്തോഷിക്കുന്നുണ്ടാവുമെന്നും പിതാവ് പ്രതികരിച്ചു.
വെള്ളിയാഴ്ച രാവിലെ 5.30 ന് നിര്‍ഭയയുടെ നാലു ഘാതകരെയും ഒന്നിച്ച് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. കുറ്റം നടന്ന് ഏഴുവര്‍ഷവും മൂന്നുമാസവും കഴിഞ്ഞാണ് വധശിക്ഷ നടപ്പായത്. ആറുമണിയോടെ മൃതദേഹങ്ങള്‍ തൂക്കുമരത്തില്‍ നിന്ന് നീക്കി. വധശിക്ഷയ്ക്ക് ആഹ്ലാദാരവം മുഴക്കി ജയിലിനു പുറത്ത് ആള്‍ക്കൂട്ടം അണിനിരന്നിരുന്നു.
Discussion about this post