കോവിഡ്-19 വ്യാപനം തടയാൻ വേണ്ടി കളക്ടർമാർക്ക് സർവ്വ സ്വാതന്ത്ര്യം നൽകി പൊതുഭരണ വകുപ്പ്. ആൾക്കൂട്ടം നിയന്ത്രിക്കാൻ ആവുന്നില്ലെങ്കിൽ, ആവശ്യമെങ്കിൽ അതാത് സ്ഥലങ്ങളിലെ കളക്ടർമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നാണ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
സാഹചര്യം ചൂഷണം ചെയ്തുകൊണ്ട് അവശ്യവസ്തുക്കൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും എല്ലാ സ്വകാര്യ ആശുപത്രികളുടെയും ബെഡുകൾ, കൊറോണ ചികിത്സാ സൗകര്യങ്ങൾ, വേണ്ടി ലെറ്ററുകൾ എന്നിവയെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കളക്ടർമാരും പോലീസും കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്.ജാഗ്രത നിർദ്ദേശം ലംഘിച്ചതിന് വയനാട് ജില്ലയിൽ കമ്പളക്കാട് സൂപ്പർ മാർക്കറ്റിനെതിരെയും, കോഴിക്കോട് നാദാപുരത്ത് ഇരുന്നൂറിലധികം ആൾക്കാരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post