ഛത്തീസ്ഗഡിൽ ശനിയാഴ്ച മാവോയിസ്റ്റുകളുമായി സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിനെ തുടർന്ന് പതിമൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി.ചത്തീസ്ഗഡിലെ മിൻപ പ്രവിശ്യയിലാണ് പോലീസിലെ പ്രത്യേക വിഭാഗമായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ്,എന്നിവരും കോബ്ര കമാൻഡോ ബറ്റാലിയനും ചേർന്നുള്ള സംയുക്ത സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്നത്, ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ ഏറ്റുമുട്ടൽ വൈകുന്നേരം വരെ നീണ്ടു നിന്നു.മിൻപ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാവോയിസ്റ്റ്) നേതാവ് മാണ്ഡവി ഹിദ്മയുടെ നേതൃത്വത്തിലുള്ള ബറ്റാലിയൻ നമ്പർ വണ്ണിലെ 300 മാവോയിസ്റ്റുകളും 150ഓളം വരുന്ന സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരും തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം നടന്നത്. തുടർന്ന് മാവോയിസ്റ്റുകൾ വനത്തിലേക്ക് പിൻവാങ്ങുകയായിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് 13 സുരക്ഷാ ഉദ്യോഗസ്ഥർ കുറവുള്ള കാര്യം അധികൃതർ അറിഞ്ഞത്.ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് ഇവർക്കായി ദൗത്യസംഘം അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post