ഡല്‍ഹി: ഛത്തിസ്ഗഢ് ബസ്തറിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സുക്മയിലെ കാടുകളിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഏറ്റുമുട്ടലിനുശേഷം നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായതായും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ 14 സെെനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 400 മീറ്റര്‍ അകലെയുള്ള റായ്പൂറിലാണ് പരിക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ചത്.
വനത്തില്‍ നിന്ന് 17 മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം ഛത്തീസ്ഗഢ് ഡി.ജി.പി ഡി.എം അവസ്തി പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ കൊര്‍ജാഗുഡ മേഖലയിലാണ് മാവോയ്സ്റ്റുകളും ഡി.ആര്.ജി സുരക്ഷാ ഉദ്യോഗസഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെെകുന്നേരം വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു.
പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യയമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഡി.ആര്.ജി( District Reserve Guard (DRG), കോബ്ര(Commando Battalion for Resolute Action (Co-BRA), എസ്.ടി.എഫ്(Special Task Force) എന്നിവര്‍ ചേര്‍ന്നുള്ള 600 അംഗ സംഘം നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്.
കൊര്‍ജാഗുഡ മേഖലയില്‍ നക്സല്‍ സംഘം ഡിആര്‍ജി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സുക്മ എസ്പി ശലഭ് പറഞ്ഞു. സേന തിരച്ചടിച്ചുവെന്നും ഏതാനും മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റ് നേതാക്കള്‍ ഇവിടെ കൂടിക്കാഴ്ച നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഓപ്പറേഷന് നടത്തിയത്. ഏറ്റുമുട്ടലിന് പിന്നാലെ എ.കെ 47 ഉള്‍പ്പെടെയുള്ള തോക്കുകളും ആയുധങ്ങളും കാണാതിയിട്ടുണ്ട്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് മറ്റ് സുരക്ഷാ സംഘങ്ങൾ രക്ഷാ പ്രവര്‍ത്തനം നടത്തി. പരിക്കേറ്റ ഉദ്യോഗസ്ഥരെ വ്യോമ മാര്‍ഗം വഴി ആശുപത്രിയിലേക്കെത്തിച്ചു, വൈദ്യ സഹായം ലഭ്യമാക്കി. പലരുടേയും നില ഗുരുതരമായി തുടരുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
Discussion about this post