മധ്യപ്രദേശിൽ 12000 തടവുകാർക്ക് പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർകോവിഡ്-19 രോഗബാധ പടർന്നു പിടിക്കുന്നതിന്റെ മുൻകരുതലിന്റെ ഭാഗമായാണിത്. ഇതിൽ 5000 തടവുകാരെ തിങ്കളാഴ്ച മോചിപ്പിക്കും. ബാക്കിയുള്ളവരെ ആഴ്ചയുടെ അവസാനത്തോടെ വിട്ടയക്കാനാണ് സർക്കാർ തീരുമാനം. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിട്ടയക്കാൻ പരിഗണിച്ചിരുന്ന തടവുകാർക്കും വിടുതൽ നേരത്തേയാകും.
മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പ്രിൻസിപ്പൽ സെക്രട്ടറി, ജയിൽ മേധാവി എന്നിവർ ചേർന്ന് നടത്തിയ ഉന്നതതല യോഗത്തിലാണ് കുറ്റവാളികൾക്ക് പരോൾ നൽകാൻ തീരുമാനമെടുത്തത്.ജയിലുകളിലെ തിക്കും തിരക്കും ഒഴിവാക്കാൻ വേണ്ടി പല സംസ്ഥാന സർക്കാരുകളും ഈ പദ്ധതി പരിഗണിക്കുന്നുണ്ട്
Discussion about this post