രാജ്യത്തിന് അഭിമാനമായി ഇന്ത്യ തദ്ദേശ കോവിഡ്-19 പരിശോധന കിറ്റ് വികസിപ്പിച്ചെടുത്തു. മഹാരാഷ്ട്രയിൽ പൂനയിലെ മൈലാബ് ഡിസ്കവറി എന്ന ലാബാണ് കോവിഡ് കിറ്റ് നിർമ്മിച്ചത്.പാത്തോ ഡിറ്റക്റ്റ് എന്നാണ് ഇവരീ കിറ്റിന് പേര് നൽകിയിരിക്കുന്നത്.ഇറക്കുമതിചെയ്ത പരിശോധന കിറ്റുകൾ ആറ് മുതൽ ഏഴ് മണിക്കൂറിനുള്ളിൽ ഫലം നൽകുമ്പോൾ, പാത്തോ ഡിറ്റക്റ്റ് വെറും രണ്ട് മണിക്കൂറിനുള്ളിൽ പരിശോധനാഫലം നൽകും.
ഒരു കിറ്റിന് വെറും 1200 രൂപയെ വരുന്നുള്ളു, ഇറക്കുമതിചെയ്യുന്ന കിറ്റിന് നിലവിൽ 4500 രൂപ വെച്ചാണ് നൽകുന്നത്. ഇതിന്റെ നാലിലൊന്നു തുകയ്ക്ക് നിർമ്മിക്കാവുന്ന ഒരു തദ്ദേശ കിറ്റിൽ നൂറ് സാമ്പിളുകൾ ടെസ്റ്റ് ചെയ്യാം. മിനാൽ ദഖാവെ ബോസിലെ എന്ന ഗവേഷണ വിഭാഗത്തിന്റെ മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കിറ്റ് വികസിപ്പിച്ചെടുത്തത്. ആറാഴ്ച എടുക്കുന്നതിനു മുൻപേ ആണ് അവർ ഈ കിറ്റ് നിർമ്മിച്ചത് എന്നതും ശ്രദ്ധേയമാണ്.തന്റെ കുഞ്ഞിന് ജന്മം നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ മീനാൽ, രാജ്യരക്ഷയെ മുൻനിർത്തി ദൗത്യത്തിന് ചുക്കാൻ പിടിക്കുകയായിരുന്നു.
Discussion about this post