കോഴിക്കോട്: ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ കോഴിക്കോട് ജില്ലയിലുള്ളവരാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാര്‍ച്ച് 13-ന് തന്നെ കോഴിക്കോട് എത്തിയ ഇവര്‍ നിരീക്ഷണത്തിലാണുള്ളത്.
നിസാമുദ്ദീന്‍ തബ്ലീഗ് പള്ളിയില്‍ മാര്‍ച്ച് 18 മുതല്‍ 20 വരെ ഉണ്ടായിരുന്ന മറ്റു മൂന്നു പേരുടെ കൂടി പേരുവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവര്‍ യോഗത്തില്‍ പങ്കെടുത്തവരല്ലെന്നും കളക്ടർ പറഞ്ഞു.
കോഴിക്കോടു നിന്ന് നാലു മാസം മുമ്പേ പുറപ്പെട്ടു മാര്‍ച്ച് 23-ന് റെയില്‍ മാര്‍ഗം കോഴിക്കോട് തിരിച്ചെത്തിയ മൂന്നുപേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നു കളക്ടര്‍ വ്യക്തമാക്കി.
Discussion about this post