ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനിൽ മത സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ നടപടി. മര്‍ക്കസ് മേധാവി മൗലാന ആസാദിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിലക്ക് ലംഘിച്ച് നടത്തിയ മത സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്.
സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൗലാനാ സാദിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് പുറമേ മതസമ്മേളനം നടത്തിയ കേസിന്റെ അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്. ഡല്‍ഹി പോലീസിനാണ് നിലവില്‍ കേസ് അന്വേഷണ ചുമതല .
മര്‍ക്കസിലെ സമ്മേളനത്തില്‍ 1700 പേര് പങ്കെടുത്തതായാണ് വിവരം. ഇതില്‍ 335 ഓളം പേരെ രോഗലക്ഷണങ്ങളുമായി വിവധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
അതേസമയം സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഏഴ് പേര് രോഗ ബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട് തെലങ്കാനയില്‍ ആറ് പേരും കര്‍ണ്ണാടകയില്‍ ഒരാളുമാണ് മരിച്ചത്. മാര്‍ച്ച് 13 മുതല്‍ 115 വരെയായിരുന്നു സമ്മേളനം. സമ്മേളനത്തില്‍ വിദേശ പൗരന്മാരടക്കമുള്ളവർ പങ്കെടുത്തിട്ടുണ്ട്.
Discussion about this post