കോഴിക്കോട്: ഡോക്ടറുടെ കുറിപ്പടി നല്കിയാല് മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. മദ്യപന്മാരുടെ മദ്യാസക്തി പൊറുക്കാവുന്നതേയുള്ളൂ. എന്നാല്‍ സര്‍ക്കാരിന്റെ മദ്യാസക്തി അരോചകം തന്നെയെന്ന് സുരേന്ദ്രന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
ഇവിടെ ഇപ്പോള്‍ മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടര്‍ കുറിപ്പുകൊടുക്കണം. എന്തു ധാര്‍മ്മികതയാണ് ഈ സര്‍ക്കാരിനുള്ളത്. ഫുഡ് ആന്റ് ബെവറേജ് എന്നു പറഞ്ഞാല്‍ ഭക്ഷണവും മദ്യവും എന്ന് വ്യാഖ്യാനിക്കുന്ന മുഖ്യനില്‍ നിന്നെന്തു നന്മയാണ് നാം പ്രതീക്ഷിക്കേണ്ടതെന്നും കെ സുരേന്ദ്രന് കുറ്റപ്പെടുത്തി.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മദ്യപന്മാരുടെ മദ്യാസക്തി പൊറുക്കാവുന്നതേയുള്ളൂ. എന്നാല്‍ സര്‍ക്കാരിന്റെ മദ്യാസക്തി അരോചകം തന്നെ. മദ്യാസക്തരെ ചികിത്സിക്കണം. മരുന്നു കൊടുക്കണം. കൗണ്‍സിലിംഗ് വേണം. മരുന്നായി ചിലപ്പോള്‍ മദ്യവും വേണ്ടിവരും. ഇവിടെ ഇപ്പോള്‍ മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടര്‍ കുറിപ്പുകൊടുക്കണം. എന്തു ധാര്‍മ്മികതയാണ് ഈ സര്‍ക്കാരിനുള്ളത്? ഫുഡ് ആന്റ് ബെവറേജ് എന്നു പറഞ്ഞാല്‍ ഭക്ഷണവും മദ്യവും എന്ന് വ്യാഖ്യാനിക്കുന്ന മുഖ്യനില്‍ നിന്നെന്തു നന്മയാണ് നാം പ്രതീക്ഷിക്കേണ്ടത്?
Discussion about this post