കേരള- കർണാടക അതിർത്തി അടച്ച സംഭവത്തിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. കേരളത്തിൽ നിന്നുള്ള വാഹനങ്ങളും യാത്രക്കാരെയും ഏകപക്ഷീയമായി നിരോധിച്ച്,സംസ്ഥാന അതിർത്തി അടച്ച സംഭവത്തിൽ കോടതിവിധി കർണാടകയ്ക്ക് തിരിച്ചടിയാവുകയാണ്. കാസർകോട് മുഖാന്തരം ഉള്ള മംഗലാപുരം ദേശീയപാത തുറക്കണമെന്ന് കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി കർണാടക സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കാസർഗോഡ് ജില്ല കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന മേഖലയായതിനാൽ, കർണാടകയിലേക്കും രോഗം പകരുമെന്നായിരുന്നു കർണാടകയുടെ വാദം.എന്നാൽ രോഗികളെ കൊണ്ടുപോകാനുള്ള മാർഗ്ഗനിർദ്ദേശം നിർണ്ണയിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറിയും കേരള-കർണാടക സെക്രട്ടറിമാരും അടങ്ങിയ യോഗം വിളിച്ചു ചേർക്കണമെന്നും, ബാക്കി കാര്യങ്ങൾ അപ്പോൾ തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
Discussion about this post