തിരുവനന്തപുരം: തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റും മഴയും. വൈകീട്ട് മൂന്ന് മണിയോടെ തുടങ്ങിയ മഴയിൽ തിരുവനന്തപുരം നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത ചൂടിനിടെ എത്തിയ വേനൽ മഴയിൽ ഇടിമിന്നലുമുണ്ടായി.
മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഴക്കൃഷിക്ക് നാശം സംഭവിച്ചു.
അതേസമയം കോട്ടയം ജില്ലയിൽ മഴയോടൊപ്പം വീശിയ ശക്തമായ കാറ്റിൽ നേരിയ നാശനഷ്ടങ്ങൾ ഉണ്ടായി. കുറുവിലങ്ങാട് ഒരു വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. കൃഷിസ്ഥലങ്ങളിലെ വാഴകള്‍ കൂട്ടത്തോടെ നിലംപൊത്തി. ചങ്ങനാശേരി പായിപ്പാട് വൈദ്യുത തൂണുകള്‍ റോഡിലേക്ക് വീണു. പലയിടത്തും ഇപ്പോഴും മഴ തുടരുകയാണ്. എന്നാൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post