ഡല്‍ഹി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ അര ദശലക്ഷത്തോളം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. 460000 സ്ഥാപനങ്ങളാണ് മാര്‍ച്ച് അവസാനത്തോടെ കൊറോണയെ തുടര്‍ന്ന് അടച്ചു പൂട്ടിയത്. ഇതോടൊപ്പം പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന വേഗതയും ചൈനയില്‍ വലിയ രീതിയില്‍ കുറഞ്ഞു.
അതേസമയം കൊറോണ വ്യാപനം തടയുന്നതിനായി വൈറസ് പൊട്ടിപുറപ്പെട്ട വുഹാന്‍ നഗരം നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരിലൂടെ രോഗം ബാധിക്കാതിരിക്കാന്‍ ആഭ്യന്തര വിമാന സര്‍വീസുകളും ചൈന റദ്ദ് ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷവും കൊറോണ രോഗം ചൈനയിലെ മെയിന്‍ ലാന്റില്‍ റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ വലിയ ഒരുക്കങ്ങളാണ് ചെെന നടത്തി വരുന്നത്. വൈറസ് ബാധ ജനങ്ങളെ സാമ്പത്തികമായി ബാധിക്കാതിരിക്കാന്‍ മാര്‍ച്ച് 30 ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) റിവേഴ്സ് റിപ്പോ നിരക്ക് 2.40 ശതമാനത്തില്‍ നിന്ന് 2.20 ശതമാനമായി കുറച്ചു, ഇത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണ്. അതോടൊപ്പം നികുതി ഇളവ്, വൈദ്യുതി ഫീസ് ഇളവ് എന്നിവയും ചെെന നടപ്പാക്കി വരുന്നു.
നിലവിൽ 1242 പേരാണ് ചെെനയില്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 3331 പേര് കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു.
Discussion about this post