ബംഗ്ലാദേശിലെ ആദ്യത്തെ പ്രസിഡണ്ടും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയെ തൂക്കിലേറ്റി. മുൻ ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥനായിരുന്നു അബ്ദുൽ മജീദിനെയാണ് ധാക്കയിലെ ജയിലിൽ തൂക്കിലേറ്റിയത്. 25 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അബ്ദുൽ മജീദിനെ ചൊവ്വാഴ്ച പോലീസ് പിടികൂടുകയായിരുന്നു.
15 ഓഗസ്റ്റ് 1975-ൽ നടന്ന പട്ടാള അട്ടിമറിയിൽ, ഷെയ്ഖ് മുജീബുർ റഹ്മാന്റെ ഔദ്യോഗിക വസതി ആക്രമിക്കപ്പെടുകയും പട്ടാളക്കാർ അദ്ദേഹത്തെ കുടുംബത്തോടെ കൂട്ടക്കൊല ചെയ്യുകയുമായിരുന്നു.ഷെയ്ഖ് മുജീബുർ റഹ്മാന്റെ അവശേഷിക്കുന്ന മകളായ ഷെയ്ഖ് ഹസീനയാണ് ഇപ്പോഴത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി. കൊലപാതകം നടന്ന് 45 വർഷങ്ങൾക്ക് ശേഷമാണ് വധശിക്ഷ നടപ്പിലാക്കുന്നത്.ഈ കേസിലെ മറ്റ് അഞ്ച് പ്രതികളെ 2009-ൽ ബംഗ്ലാദേശ് തൂക്കിലേറ്റിയിരുന്നു.
Discussion about this post