തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീട്ടുമ്പോഴുള്ള ഇളവുകളെ സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. കേന്ദ്ര നിര്‍ദ്ദേശം വന്ന ശേഷം തീരുമാനമെടുക്കാമെന്ന നിലപാടില്‍ മന്ത്രിസഭായോഗം പിരിയുകയായിരുന്നു. മറ്റന്നാള്‍ വീണ്ടും മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷമായിരിക്കും തീരുമാനമെടുക്കുക. കേരളം സ്വന്തമായി ഇളവുകള്‍ പ്രഖ്യാപിക്കണ്ട എന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
ആദ്യം കേന്ദ്ര തീരുമാനം വരട്ടെ എന്ന തീരുമാനമാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഉണ്ടായത്. അത് വരും മുമ്പ് കേരളത്തില്‍ മാത്രമായി ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലും ഉണ്ടായി. രോഗ വ്യാപനത്തില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തെ മുന്നേറ്റം ഉണ്ടാക്കാന്‍ ആയെന്ന ആത്മവിശ്വാസം സംസ്ഥാനത്തിന് ഉണ്ട്.
എന്നിരുന്നാലും ഒറ്റയടിക്ക് വിലക്കുകളെല്ലാം പിന്‍വലിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്ന നിലപാടിലേക്ക് കേരളം എത്തിയതെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
കൊറോണ പ്രതിരോധത്തില്‍ നിലവില്‍ ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭ വിലയിരുത്തല്‍. കാസര്‍ഗോഡ് അടക്കം സ്ഥിതി ആശ്വാസകരമാണ്. ഇന്നലെ രണ്ട് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കാസർഗോഡ് ഒരു കേസുപോരും പുതുതായി റിപ്പോർട്ട് ചെയ്തതിട്ടില്ല.
അതേസമയം ജാഗ്രതയില്‍ വിട്ടു വീഴ്ച പാടില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.
Discussion about this post