മുംബൈ: ആറ് ദിവസത്തിനിടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയിൽ വൻ വർദ്ധനവ്. സംസ്ഥാനത്ത് 2,455 പേര്‍ക്കാണ് ചൊവ്വാഴ്ച വരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
തിങ്കളാഴ്ചയ്ക്ക് ശേഷം ഒറ്റ മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് നല്കുന്ന വിവരം. സംസ്ഥാനത്ത് 160 പേരാണ് ഇതിനകം രോഗം ബാധിച്ച് മരിച്ചത്. 217 പേര്‍ക്ക് ഇതിനകം മഹാരാഷ്ട്രയില്‍ രോഗം ഭേദമായിട്ടുണ്ട്.
മുംബൈയിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 92 പേര്‍ക്കാണ് ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1, 632 ആിട്ടുണ്ട്. 13 പേര് പേര്‍ക്ക് നവി മുംബൈയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. താനെയില്‍ 10 പേര്‍ക്കും വാസി വിഹാറില്‍ അഞ്ച് പേര്‍ക്കും റായ്ഗഡില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മഹാരാഷ്ട്രയില്‍ ആറ് ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയാവുകയും ചെയ്തിട്ടുണ്ട്.
1452 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയാണ് കൊറോണ വൈറസ് ബാധയില്‍ രണ്ടാമതുള്ളത്. 28 പേര് ഡൽഹിയില്‍ രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. 1104 കേസുകളാണ് മൂന്നാമതുള്ള തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഡൽഹിയുമായും മഹാരാഷ്ട്രയുമായും താരതമ്യം ചെയ്യുമ്പോള്‍ തമിഴ്നാട്ടില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം കുറവാണ്.
അതേസമയം ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 100000 കടന്നിട്ടുണ്ട്.
Discussion about this post