കൊൽക്കത്തയിൽ ഇപ്പോഴും കോവിഡ് സമൂഹ വ്യാപന ഭീഷണി നിലനിൽക്കുന്നുണ്ട് എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അപകടം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ചന്തകളിൽ ആൾക്കൂട്ടം പാടില്ലെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു.
“ലോക്ഡൗൺ മാനദണ്ഡങ്ങൾ നമ്മൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഇപ്പോഴും സാമൂഹ്യ വ്യാപാര ഭീഷണി നിലനിൽക്കുന്നുണ്ട്.അതു കൊണ്ടു തന്നെ ചന്തയിൽ ആൾക്കാർ കൂട്ടം കൂടി നിൽക്കുന്നത് ഞാൻ കാണാൻ ഇടവരരുത്.ആവശ്യമെങ്കിൽ ബസാറിൽ ആയുധധാരികളായ പോലീസുകാരെയും നിയോഗിക്കുന്നതാണ്” എന്നാണ് മമതാബാനർജി വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 63 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഏപ്രിൽ 4-ൽ പശ്ചിമ ബംഗാളിലെ രോഗികളുടെ എണ്ണം 69 ആയിരുന്നുവെങ്കിൽ, ഏപ്രിൽ 16ന് അത് 255 ആയി കുതിച്ചുയർന്നിരിക്കുന്നു.
Discussion about this post