ഡൽഹി: ഇന്ത്യയിൽ ലോക്ഡൗൺ അവസാനിക്കുന്ന മേയ് 3 ഇന്ത്യ–ചൈന നിക്ഷേപത്തിനും സുപ്രധാന ദിവസമാണ്. അന്നാണ് ഇന്ത്യയിൽ എഫ്പിഐക്കുള്ള ചൈനയുടെ ലൈസൻസ് കാലാവധി അവസാനിക്കുക. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയാണ് ഇന്ത്യയിൽ ‘സെബി’യുമായി ബന്ധപ്പെട്ട് ഇതു ചെയ്യുക. എന്നാൽ ഇത്തവണ ലൈസൻസ് പുതുക്കാൻ സെബിക്കു കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി തേടണം. ഇതിനുള്ള ചർച്ച ആരംഭിച്ചുകഴിഞ്ഞു.
അതേസമയം ഇന്ത്യയിൽ നേരിട്ടു വിദേശ നിക്ഷേപം (എഫ്ഡിഐ) നടത്തുന്ന രാജ്യങ്ങളിൽ 18–ാം സ്ഥാനമേ ചൈനയ്ക്കുള്ളൂ. ഇന്ത്യയിലെ ഓഹരിവിപണികളിലും ബോണ്ടുകളിലും എഫ്പിഐ (ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ്) നടത്തുന്ന ആദ്യ 10 രാജ്യങ്ങളിലും ചൈനയില്ല. എന്നാലും ചൈനയിൽ നിന്നുള്ള നിക്ഷേപം ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്തിരുന്നു. ഇപ്പോൾ കൊറോണയ്ക്ക് ശേഷമുള്ള സ്ഥിതിഗതിയിൽ മാത്രമാണ് ചൈനയിൽ നിന്നുള്ള നിക്ഷേപത്തിന് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇപ്പോൾ ചൈനയും ഇതുപോലെ ചില നിയന്ത്രണങ്ങൾക്ക് ഒരുങ്ങിക്കഴിഞ്ഞു. ഇതിനായി പുതിയ വിദേശനിക്ഷേപ നിയമത്തിനും രൂപംനൽകി. ഇതിലെ 40–ാം വകുപ്പു പ്രകാരം ചൈനയോട് വിവേചനം കാണിക്കുന്ന രാജ്യത്തോടു തക്കതായ എതിർ നടപടി കൈക്കൊള്ളണമെന്നാണു വ്യവസ്ഥ. ഈ വ്യവസ്ഥ ഇതുവരെ ചൈന ഒരു രാജ്യത്തിനെതിരെയും പ്രയോഗിച്ചിട്ടില്ല. എന്നാൽ ഇന്ത്യ വിവേചനപരമായാണ് പെരുമാറുന്നതെന്നു തിങ്കളാഴ്ച ചൈന പ്രഖ്യാപിച്ചിരുന്നു.
.
Discussion about this post