തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. അഞ്ചുമാസമായാണ് പിടിക്കുക. ഒരു മാസത്തിൽ ആറുദിവസത്തെ ശമ്പളമാണ് പിടിക്കുക. എല്ലാ വിഭാഗം സർക്കാർ ജീവനക്കാരുടെയും ശമ്പളം പിടിക്കും. പിന്നീട് മടക്കി നൽകാനാണ് ധാരണ. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ മടക്കി നൽകാനാണ് തീരുമാനം. എംഎൽഎമാരുടെ ശമ്പളവും പിടിക്കുമെന്ന് യോഗം വ്യക്തമാക്കി. ധനമന്ത്രി തോമസ് ഐസക് ആണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്.
സംസ്ഥാനത്തെ സ്ഥിതി ആശാവഹമല്ലെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തി. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ബദല്‍ മാര്‍ഗം സ്വീകരിച്ചത്. മാസം തോറും ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസമാണ് പിടിക്കുക. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ല.
ആറു ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സര്‍ക്കാരിന് ലഭിക്കും. ഇത് കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ രീതിയില്‍ ശമ്പളം പിടിക്കുന്നത് ജീവനക്കാര്‍ക്ക് അധികഭാരമാവില്ലെന്നാണ് വിലയിരുത്തല്‍. കൊറോണ പ്രതിരോധത്തിന് അടിയന്തിര സാമ്പത്തിക സഹായം വേണം. അതിനാല്‍ കൂടുതല്‍ മാസം എടുത്തുള്ള ശമ്പളം പിടിക്കല്‍ ഗുണം ചെയ്യില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍, പിടിക്കുന്ന ശമ്പളം പിന്നീട് ജീവനക്കാര്‍ക്ക് മടക്കി നല്കാമെന്നുള്ള മറ്റൊരു നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നുണ്ട്.
നേരത്തെ ആരോഗ്യപ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ഐഎംഎ, കെജിഎംഒ എന്നീ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post