സ്പ്രിൻക്ലർ ഡാറ്റാ ചോർച്ച വിവാദത്തെ പറ്റി അന്വേഷിക്കാൻ കേരള സർക്കാർ നിയമിച്ചത് തട്ടിക്കൂട്ട് സമിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സമിതിയിലുള്ള വിരമിച്ച രണ്ടുപേരും സ്വകാര്യകമ്പനി അംഗങ്ങൾളാണെന്നും ഇവർക്ക് രേഖകളോ ഉദ്യോഗസ്ഥരെയോ വിളിച്ചുവരുത്തി പരിശോധിക്കാൻ പോലും സാധിക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇത്തരക്കാർക്ക് എങ്ങനെയാണ് ഐടി വകുപ്പു മേധാവിയായ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ സാധിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്പ്രിൻക്ലർ തട്ടിക്കൂട്ട് കരാർ അന്വേഷിക്കാൻ നിയോഗിച്ചത് തട്ടിക്കൂട്ട് സമിതിയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നതുപോലെ കുറേക്കാലം കഴിഞ്ഞ് അന്വേഷിക്കാമെന്നാണെങ്കിൽ, വിവരങ്ങളെല്ലാം ചോർന്നു കഴിഞ്ഞതിനു ശേഷം അന്വേഷണം നടത്തിയിട്ട് എന്താണ് ഫലം എന്നും ചെന്നിത്തല ചോദിച്ചു.
Discussion about this post