മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം. സ്റ്റുഡിയോയില്‍ നിന്നും വീട്ടിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെയാണ് ഇവരുടെ കാറിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. വാഹനത്തില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. അജ്ഞാതരായ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ പറഞ്ഞു.
ആക്രമണത്തില്‍ അര്‍ണാബിനും ഭാര്യ സാമിയ ഗോസ്വാമിക്കും പരിക്കില്ല. അര്‍ണാബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ സോണിയാ ഗാന്ധിയും റോബര്‍ട്ട് വധേരയുടെ കുടുംബവുമാണെന്ന് അര്‍ണാബ് ആരോപിച്ചു.
നേരത്തെ ചാനല്‍ ചര്‍ച്ചയ്ക്കിടെ പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തിൽ സോണിയഗാന്ധിക്കെതിരെ അര്‍ണബ് വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് അദ്ദേഹം ആരോപിച്ചു.
Discussion about this post