കുല്‍ഗാം: ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദീന്‍ ഭീകരൻ അറസ്റ്റില്‍. കുല്‍ഗാം ജില്ലയിൽ നിന്നാണ് ഭീകരൻ പിടിയിലായത് നിഹാമ ചെക്ക് പോയിന്റില്‍ വെച്ചാണ് ശാക്കിര്‍ അലി പിടിയിലാകുന്നത്. കുല്‍ഗാമിലെ ദംഹാല്‍ ഹാഞ്ചിപോറയിലാണ് ഇയാളുടെ താമസം.
ആയുധങ്ങളും വെടിമരുന്നും പൊലീസ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ദംഹാല്‍ ഹാഞ്ചിപോറ പൊലീസ് അന്വേഷണം ആരംഭിച്ചു.
2018-ല്‍ അലിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ഏപ്രില്‍ 14ന് കാണാതായ ഇയാള്‍ ഭീകര സംഘത്തില്‍ ചേരുകയായിരുന്നുവെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു.
Discussion about this post