കോഴിക്കോട്: കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ കുട്ടിക്ക് വൈറസ് ബാധ പിടിപെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഏപ്രില്‍ 22 നാണ് കുട്ടിക്ക് കൊറോണ കണ്ടെത്തുന്നത്. കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
മഞ്ചേരി സ്വദേശികളുടേതാണ് കുട്ടി. കുട്ടിയുടെ ഒരു ബന്ധുവിന് നേരത്തെ കൊറോണ സ്ഥിരികരിച്ചിരുന്നു. വിദേശത്തു നിന്നും വന്ന ബന്ധു രോഗമുക്തി നേടിയിരുന്നു. ഈ ബന്ധുവില്‍ നിന്നാകാം കുട്ടിക്ക് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ ബന്ധു കുട്ടിയെ കണ്ടിട്ടില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കുട്ടി ഹൈ റിസ്ക് വിഭാഗത്തിലായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
അതേസമയം കുട്ടിയെ നേരത്തെ ചികില്‍സിച്ച മഞ്ചേരിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. അഞ്ച് ഡോക്ടര്‍മാരെയാണ് നിരീക്ഷണത്തിലാക്കിയത്.
Discussion about this post