സംസ്ഥാനത്തിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ മുൻകരുതൽ കർശനമാക്കാൻ ആരോഗ്യവകുപ്പിലെ തീരുമാനം.ഈ മേഖലകളിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് ഏത് രോഗമായാലും കൂടെ കോവിഡ് പരിശോധനയും നടത്താൻ സർക്കാർ തീരുമാനിച്ചു.രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് ബാധിതരുടെ കേസുകൾ വർദ്ധിക്കുന്നതിനാലാണിത്.
“രോഗലക്ഷണങ്ങളില്ലാതെ എത്തുന്ന എല്ലാവരെയും പരിശോധിക്കാൻ കഴിയുന്നതിനോടൊപ്പം, ഈ നിർബന്ധിത പരിശോധനയിലൂടെ സമൂഹവ്യാപനമുണ്ടോ എന്ന് തിരിച്ചറിയാനും സാധിക്കുമെന്നതും ഒരു സുപ്രധാന കാര്യമാണ്” എന്ന് ആരോഗ്യവിദഗ്ധനായ ഡോക്ടർ അഷീൽ മുഹമ്മദ് പറയുന്നു.മലയാളികളോടൊപ്പം അന്യസംസ്ഥാന തൊഴിലാളികളെയും പരിശോധിക്കാനാണ് സർക്കാർ തീരുമാനം.
Discussion about this post