ഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരം 33 കോടിയിലേറേ . കൊറോണയെ തുടർന്നുള്ള ലോക്ഡൗൺ, ജനങ്ങൾക്ക് സൃഷ്ടിക്കാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി കഴിഞ്ഞ മാസം 26നു ധനമന്ത്രി നിർമല സീതാരാമനാണു പദ്ധതി അവതരിപ്പിച്ചത്. ലോക്ഡൗണിൽ ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ടതാണ് ഈ പാക്കേജും.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിപ്രകാരം ഈ മാസത്തെ വിഹിതമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ചിരുന്നത് 40 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളായിരുന്നു. ഇതുവരെ 40.03 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. 1.19 കോടി റേഷൻ കാർഡുകളിലെ 39.27 കോടി ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ വിഹിതമായി 19.63 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം വിതരണം ചെയ്തു. 1,09,227 മെട്രിക് ടൺ പയറുവർഗങ്ങളും വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വിതരണം ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിക്ക് കീഴിൽ ഇതുവരെ 3.05 കോടി സിലണ്ടറുകൾക്കു ബുക്കിങ് ലഭിച്ചു. ഗുണഭോക്താക്കൾക്കായി 2.66 കോടി സൗജന്യ സിലണ്ടറുകൾ ആണ് വിതരണം ചെയ്തത്.
ബാലൻസ് തുകയുടെ 75 ശതമാനമോ മൂന്നുമാസത്തെ വേതനമോ പിൻവലിക്കാൻ ഇപിഎഫ്ഒ അംഗങ്ങൾക്ക് അനുവദിച്ചിരുന്ന പ്രത്യേക സൗകര്യം 6.06 ലക്ഷം പേർ ആണ് ഇതുവരെ പ്രയോജനപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി 1954 കോടി രൂപയാണ് ഓൺലൈൻ ഇടപാടുകളിലൂടെ പിൻവലിക്കപ്പെട്ടത്. ഈ തുക നിധിയിലേക്ക് തിരിച്ചടക്കേണ്ടതില്ലെന്നതാണ് പ്രത്യേകത.
ഓരോമാസവും 15,000 രൂപയിൽ താഴെ ശമ്പളം കൈപറ്റുന്ന, പരമാവധി 100 പേർ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ, എംപ്ലോയീസ് പ്രോവിഡന്റ് നിധിയിലേക്കുള്ള സംഭാവനയായ 24 ശതമാനം ശമ്പളത്തുക നൽകും. ഏപ്രിൽ മാസത്തെ സംഭാവനയായി 1000 കോടി രൂപ ഇപിഎഫ്ഒയിലേക്ക് നൽകി. ഇതുവരെ 10.6 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിച്ചു. 68,775 സ്ഥാപനങ്ങളിലേക്കായി 162.11 കോടി രൂപ നൽകി.
20.05 കോടി ജൻധൻ അക്കൗണ്ട് ഉടമകളായ സ്ത്രീകൾക്ക് 500 രൂപ വീതം വിതരണം ചെയ്തു. ഏപ്രിൽ 22 വരെ, 10,025 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്തത്.
കൂടാതെ ഈ മാസം ഒന്ന് മുതലുള്ള, തൊഴിലുറപ്പ് വേതനത്തിലെ വർധന സംബന്ധിച്ചു വിജ്ഞാപനം നൽകി. നടപ്പു സാമ്പത്തിക വർഷത്തിൽ 1.27 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. കുടിശികകൾക്കായി സംസ്ഥാനങ്ങൾക്ക് 7300 കോടി അനുവദിച്ചു. സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കായുള്ള ഇൻഷുറൻസ് പദ്ധതി. 22.12 ലക്ഷം ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയാണ് നടപ്പാക്കുന്നത്.
അതേസമയം പാക്കേജിന് കീഴിലെ മൊത്തം തുകയിൽ 16,146 കോടി രൂപ ഉപയോഗിച്ചത് പിഎം–കിസാന്റെ ആദ്യ ഗഡു നൽകാനാണ്. പദ്ധതിയുടെ ഗുണഭോക്താക്കളായ എട്ട് കോടി കർഷകർക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ 2000 രൂപ നൽകി.
ദേശീയ സാമൂഹിക സഹായ പദ്ധതിക്ക് കീഴിൽ, 2.82 കോടി വയോധികർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി 1,405 കോടി രൂപ വിതരണം ചെയ്തു. പദ്ധതിയുടെ ആദ്യ ഗഡുവായി 500 രൂപ ഇവർക്ക് നൽകി. അടുത്തഗഡുവായ 500 രൂപ അടുത്തമാസം വിതരണം ചെയ്യും.
മാത്രമല്ല സംസ്ഥാനങ്ങൾക്ക് കീഴിലുള്ള ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫണ്ടിൽ നിന്ന് 2.17 കോടി തൊഴിലാളികൾക്ക് ധനസഹായം നൽകി. ഇതിന്റെ ഭാഗമായി 3,497 കോടി രൂപയാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്.
More than 33cr poor people received financial assistance of Rs 31,235cr (as on 22.04.2020) under #PradhanMantriGaribKalyanPackage.
Robust Digital payment infrastructure set up by Govt has enabled prompt transfer of cash payment under PMGKP.Read more➡️ https://t.co/ROUgopCrmt pic.twitter.com/lmtXkTEIDR
— Ministry of Finance (@FinMinIndia) April 23, 2020
Discussion about this post