മഹാരാഷ്ട്രയിലെ പാർലറിൽ നടന്ന സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട ദേശീയ ചാനലുകൾ.എൻ സി പി നേതാവായ വരവോടെ ആൾക്കാർ ഇരട്ടിയായി വർദ്ധിക്കുകയും ആൾക്കൂട്ടം അക്രമാസക്തമാവുകയും ചെയ്തുവെന്ന് സീ ന്യൂസ് അടക്കമുള്ള ദേശീയ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.സംഭവത്തിന് ദൃക്സാക്ഷി വിവരങ്ങളടക്കം ചാനൽ പുറത്തുവിട്ടിട്ടുണ്ട്. ഗ്രാമത്തിലെ സർപഞ്ച് ആയ ചിത്ര ചൗധരിയാണ് അവിടെ ആദ്യമെത്തിയത്.ചിത്രയുടെ ദൃക്സാക്ഷി വിവരണ പ്രകാരം ജനങ്ങൾ ക്ഷുഭിതരായിരുന്നെങ്കിലും സന്യാസിമാരെ ഉപദ്രവിച്ചിരുന്നില്ല. സംഭവമറിഞ്ഞ് പോലീസ് എത്തുന്നതുവരെ ചിത്ര ജനക്കൂട്ടത്തെ നിയന്ത്രിച്ചു നിർത്തിയിരുന്നു.പോലീസുകാരടക്കം ചെക് പോസ്റ്റിലേക്ക് കയറിപ്പോയ സന്യാസിമാർ തിരിച്ചിറങ്ങി വരുമ്പോൾ ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു. റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ആൾക്കൂട്ടം ആദ്യഘട്ടത്തിൽ പറയത്തക്ക അക്രമാസക്തമല്ലായിരുന്നു.
എന്നാൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ലാ പഞ്ചായത്ത് അംഗം കാശിനാഥ ചൗധരിയുടെ വരവോടെ രംഗങ്ങൾ മാറിമറിഞ്ഞുവെന്നാണ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്.ജനക്കൂട്ടം ക്രമാതീതമായി വർദ്ധിച്ചു.അക്രമാസക്തരായ അവർ സന്യാസിമാരെ ദണ്ഡുകളും മഴുവും ഉപയോഗിച്ച് വധിക്കുകയായിരുന്നു. ഇരുന്നൂറ് മുതൽ അഞ്ഞൂറ് വരെ ജനങ്ങൾ അവിടെ തടിച്ചുകൂടിയിരുന്നു.സന്യാസിമാർ ശ്രദ്ധയിൽപ്പെടുന്നത് മുതൽ അവരെ വധിക്കുന്നത് വരെ ഏതാണ്ട് രണ്ടര മണിക്കൂറിലധികം സമയമെടുത്തു. ഇത്രയും നീണ്ട സമയമുണ്ടായിട്ടും കൂടുതൽ പോലീസുകാരോ മാധ്യമപ്രവർത്തകരോ ഒന്നും തന്നെ അവിടെ എത്തിച്ചേരുകയുണ്ടാകില്ല.സംഭവം നടന്നത് സിപിഎമ്മിന്റെ വിധാൻ സഭ മണ്ഡലത്തിലായിരുന്നു.ഏറ്റവും താഴ്ന്ന പദവിയുള്ള സർപഞ്ച് ബിജെപിയാണെന്ന കാരണം മാത്രം രാഷ്ട്രീയ താല്പര്യം കാരണം പ്രാദേശിക പത്രങ്ങൾ ഉയർത്തി പിടിച്ചിരുന്നു.പക്ഷേ, ആ സീറ്റ് ജയിച്ചത്, എൻസിപിയുടെ പിന്തുണയോടെ സിപിഎം തന്നെയാണ്. സംഭവം നടന്ന പ്രദേശത്തെ ശക്തമായ വിചാരധാര കമ്മ്യൂണിസത്തിന്റെ തന്നെയാണ്.സംഭവം ചെയ്തത് ആദിവാസികൾ ആണെന്ന് വരുത്തിതീർക്കാൻ പ്രാദേശിക മാധ്യമങ്ങൾ കിണഞ്ഞു ശ്രമിച്ചിരുന്നു.എന്നാൽ വീഡിയോകളിൽ ബഹുഭൂരിപക്ഷം ആൾക്കാരുടെ കയ്യിൽ സ്മാർട്ട്ഫോണുകൾ ഉള്ളത് സംഭവസ്ഥലത്തു നിന്നും തന്നെ പ്രചരിച്ച വീഡിയോകളിൽ തെളിഞ്ഞിരുന്നു.കൂട്ടംകൂടി കൊലചെയ്ത ആദിവാസികൾ എന്നറിയപ്പെട്ടവർ ആദിവാസികളല്ല, കള്ളന്മാരാണെന്ന് ജനക്കൂട്ടം പ്രചരിപ്പിച്ചവർ കള്ളന്മാരുമല്ല എന്ന് ദേശീയമാധ്യമങ്ങൾ ഊന്നിപ്പറയുന്നു.













Discussion about this post