ഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ കാലത്ത് സര്‍ക്കാറിന്റെ പ്രധാനപ്പെട്ട മൂന്ന് അവയവങ്ങളും ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അഭിപ്രായപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ദെ. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഈ സമയത്ത് ക്ഷമയാണ് ആവശ്യമെന്നും രാജ്യം ക്ഷമയാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ വിഭാഗങ്ങളും അവരവരുടെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്യുന്നത്. കൊറോണയുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധികളും ഭരണാധികാരികള്‍ നന്നായി കൈകാര്യം ചെയ്യുന്നു. എക്സിക്യൂട്ടിവിനോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ ആവശ്യപെടുന്നുണ്ട്. അതിനായി സാദ്ധ്യമായതെല്ലാം ഉപയോഗിക്കാനും പറഞ്ഞു. രാജ്യത്തെ ഒറ്റ പൗരന് പോലും അപകടത്തില്‍ പെടാതിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായത് ചെയ്യുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.’ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
അശ്രദ്ധയുണ്ടാകുമ്പോള്‍ നീതിന്യായ വ്യവസ്ഥ കൃത്യമായി ഇടപെടുമെന്നും കോടതികള്‍ക്ക് കഴിയും വിധം പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുമെന്നും ബോബ്ദെ വ്യക്തമാക്കി.
വിശ്രമമില്ലാതെ കേസുകള്‍ തീര്‍പ്പാക്കാനാണ് കോടതി ശ്രമിക്കുന്നത്. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് സര്‍ക്കാറിനോട് കോടതി ചോദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് പറയുന്നു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കാനും പരിശോധന ഫലം നെഗറ്റീവാകുന്നവരെ വീടുകളിലെത്തിക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണിന്റെ കാലത്ത് കേസുകളുടെ എണ്ണം കാര്യമായി കുറഞ്ഞു. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലമല്ലെന്നും കള്ളന്മാര് കുറ്റകൃത്യങ്ങള്‍ ചെയ്യാത്തതുകൊണ്ടാണെന്നും എസ്.എ. ബോബ്ദെ കൂട്ടിച്ചേർത്തു.
Discussion about this post