പന്തീരങ്കാവ് യു എ പി എ കേസിൽ മൂന്ന് പേർ എൻ ഐ എ കസ്റ്റ്ഡിയിൽ. വയനാട് സ്വദേശികളായ എൽദോ, വിജിത്ത്, കോഴിക്കോട് സ്വദേശി അഭിലാഷ് എന്നിവരാണ് പിടിയിലായത്. അഭിലാഷ് ഓൺലൈൻ മാദ്ധ്യമ പ്രവർത്തകനാണ്. ഇവര്‍ പ്രദേശത്ത് ട്യൂഷന്‍ സെന്‍റര്‍ നടത്തി വരികയായിരുന്നു.
നേരത്തേ വൈത്തിരിയിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സിപി ജലീലിന്റെ വീട്ടിലെ റെയ്ഡിൽ മൊബൈലുകളും സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവിടെ മാവോയിസ്റ്റുകൾ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്.
കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പോസ്റ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്. ജലീലിന്റെ സഹോദരൻ സിപി റഷീദ് പോരാട്ടം പ്രവർത്തകനാണെന്നാണ് വിവരം. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടുള്ള വീട്ടിലാണ് റെയ്ഡ് നടന്നത്.
ഏറെ നാളായി ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍.ഐ.എ സംഘം ഇവരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് എന്‍.ഐ.എ സംഘം റെയ്ഡ് തുടങ്ങിയത്.
ചെറുകുളത്തൂര്‍ പരിസരത്ത് ഏറെക്കാലമായി തുടരുന്ന യുവാക്കള്‍ ഒന്നരമാസം മുമ്പാണ് ഇപ്പോള്‍ താമസിക്കുന്ന വീട്ടിലെത്തിയത്.
Discussion about this post