പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവാദിത്വമില്ലാതെ സംസാരിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മനോരമ ന്യൂസിന്റെ കൗണ്ടർപോയിന്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പറയുന്ന നോർക്ക പട്ടിക ലഭിച്ചിട്ടില്ലെന്നും അതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ കൂടുതൽ മുൻഗണനാവിഭാഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 80000 പേർ എന്ന വിവരം മുഖ്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടിയെന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും കൊണ്ടു വരും. ആദ്യ ആഴ്ചയിലെ നടപടികളുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. യുഎഇ എംബസിയിൽ ഇതുവരെ 197000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാവികസേനയുടെ കപ്പലിൽ തിരിച്ചു വരുന്നവരും പണം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾ പുറപ്പെടും മുമ്പ് കൊറോണ പരിശോധന നടത്തും. അന്തിമ തീരുമാനം ഐസിഎംആർ എടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post