കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹുദ്ദീൻ കമാൻഡർ റിയാസ് നൈയ്കുവിനെ മഹത്വവൽക്കരിച്ച് കോഴിക്കോട് സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ്. റിയാസിന്റെ വധത്തിന് കശ്മീരിലെ യുവാക്കൾ 24 മണിക്കൂറിനുള്ളിൽ തിരിച്ചടി നൽകുമെന്നാണ് ഇയാളുടെ ആഹ്വാനം. വടക്കൻ കേരളത്തിൽ ഇസ്ലാമിക ഭീകരവാദം ശക്തിയാർജിക്കുന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.
കോഴിക്കോട് ബാലുശേരി സ്വദേശി നജി മെഹർദാദ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണിത്. കഴിഞ്ഞ ദിവസം ജമ്മുക്ശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹുദ്ദീൻ കമാൻഡർ റിയാസ് നൈയ്കുവിനെ സൈന്യം വധിച്ചിരുന്നു. തുടർന്ന് നിരവധി പേർ സോഷ്യൽമീഡിയയിൽ ഇന്ത്യൻ സൈന്യത്തെ അനുമോദിച്ച് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റുകൾക്കെല്ലാം മറുപടിയായി രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുന്നതും ക്രമസമാധാനനില തകർക്കാൻ യുവത്വങ്ങളെ പ്രേരിപ്പിക്കുന്നതുമാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഭീകരനെ വധിച്ചതിന് പകരമായി കശ്മീരിലെ പിള്ളേർ 24 മണിക്കൂറിനുള്ളിൽ പകരം വീട്ടും എന്നാണ് ഇയാളുടെ പോസ്റ്റ്. രാജ്യവിരുദ്ധ പരാമർശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിൽ കനത്ത പ്രതിഷേധമാണുയരുന്നത്.
Discussion about this post