അമൃത്സര്‍: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരന് രണ്‍ജീത് സിങ് റാണ അറസ്റ്റിൽ. പഞ്ചാബ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്തുകാരില്‍ ഒരാളായ രണ്‍ജീത് ‘ചീറ്റ’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.
ഹിസ്ബുല്‍ മുജാഹിദീന്‍ സഹായിയായ ഹിലാല്‍ അഹമ്മദ് വാഗെയ്ക്ക് പണം കൈമാറുന്നതിനിടെ രണ്‍ജീത്തിന്റെ ബന്ധുക്കളെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് രണ്‍ജീത്തും സഹോദരനും പിടിയിലായതെന്ന് അമൃത്സര്‍ പൊലീസ് കമ്മീഷണര്‍ ഡോ. സുഖ്ചെയ്ന്‍ സിങ് ഗില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് ഇന്തോ- പാക് അതിര്‍ത്തിയിലെ അട്ടാരി ചെക്പോസ്റ്റില്‍ പിടിച്ചെടുത്ത 532 കിലോ ഹെറോയ്ന്‍ കടത്താന്‍ ശ്രമിച്ചത് രണ്‍ജീത് ആണ്. അന്ന് കസ്റ്റംസിനെ വെട്ടിച്ച് രക്ഷപ്പെട്ട രണ്‍ജീത്തിനെ ഹരിയാന സിര്‍സയിലെ ബേഗു ഗ്രാമത്തിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പഞ്ചാബ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരന് ഗഗന്‍ദീപിനെയും പൊലീസ് ഇവിടെനിന്നും പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജൂണില്‍ പാകിസ്ഥാനില്‍ നിന്ന് ഉപ്പുചാക്കില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെ അട്ടാരി ചെക്പോസ്റ്റില്‍ 532 കിലോയുടെ ഹെറോയിന്‍ പിടിച്ച കേസിലാണ് രണ്‍ജീത് സിങ് റാണയെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് ഡി.ജി.പി ദിനകര്‍ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
അന്ന് 2700 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയാണ് നടത്തിയത്. രഞ്ജീത് സിങ് റാണയുടെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ഹെറോയിന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post