റായ്‌പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ പൊലീസ് വധിച്ചു. ഛത്തീസ്ഗഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്.കെ ശര്‍മയാണ് കൊല്ലപ്പെട്ടത്.
രാജേന്ദ്രഗാവ് ജില്ലയിലെ പര്‍ദോനിയിലെ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകള്‍ പൊലീസ് സംഘത്തിന് നേരെ വെടി വയ്ക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടി വച്ചു.
കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. രണ്ട് പേര്‍ സി.പി.ഐ (മാവോയിസ്റ്റ്) ഡിവിഷണല്‍,ഏരിയ കമ്മിറ്റി അംഗങ്ങളാണെന്നും ഇവരില്‍ നിന്നും എ.കെ 47, എസ്.എല്‍.ആര്‍, റൈഫിളുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും രാജേന്ദ്രഗാവ് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Discussion about this post