ഡല്‍ഹി: ഹോം ക്വാറന്റീന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയം. നേരിയ രോഗലക്ഷണമുള്ളവര്‍ക്കും രോഗലക്ഷണമില്ലാത്തവര്ക്കുമാണ് ഹോം ഐസോലേഷന് നിര്‍ദേശിച്ചിരിക്കുന്നത്. നിരീക്ഷണത്തിന് ശേഷം പരിശോധന ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
വീടുകളില്‍ രോഗികള്‍ക്ക് കഴിയാനായി ശുചിമുറിയോട് കൂടിയ പ്രത്യേക റൂം വേണം. രോഗിയെ പരിചരിക്കാന്‍ മുഴുവന്‍ സമയവും ഒരാള്‍ വേണം. നിരന്തരം ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം എന്നിവയാണ് നിര്‍ദേശങ്ങളില്‍ പ്രധാനം.
രോഗിയുടെ സ്ഥിതി മോശമാവുകയാണെങ്കില്‍ മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ മതിയാകും. തുടര്‍ച്ചയായ 10 ദിവസവും പനി ഇല്ലെങ്കില്‍ പരിശോധനയില്ലാതെ തന്നെ ഹോം ഐസോലേഷനില്‍ നിന്ന് പിന്മാറാമെന്നും പുതിയ മാര്‍ഗരേഖയിൽ പറയുന്നു.
രോഗിയും പരിചരിക്കുന്നവരുമെല്ലാം ട്രിപ്പിള്‍ ലെയര്‍ മാസ്കും ഗ്ലൗസ് ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കര്‍ശന നിര്‍ദേശം നല്കുന്നു.
Discussion about this post