എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ചില വാർത്താ ചാനലുകൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ഖത്തറിലെ ഇന്ത്യൻ എംബസ്സി. ദോഹയിൽ നിന്നും മെയ് 10 ന് തിരുവനന്തപുരത്തേക്ക് വരേണ്ടിയിരുന്ന വിമാനം റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്.
ലാൻഡിംഗ് ചാർജിലും മറ്റുമുള്ള തർക്കത്തെ തുടർന്നാണ് വിമാനം റദ്ദാക്കിയതെന്നായിരുന്നു ആരോപണം. എന്നാൽ ഇതൊന്നും സത്യമല്ലെന്നും ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഇന്ത്യൻ എംബസി ചൂണ്ടിക്കാട്ടി.
അതേസമയം ഇന്നലെ യാത്രമുടങ്ങിയ ദോഹ തിരുവനന്തപുരം എയര്‍ ഇന്ത്യാ വിമാനം നാളെ ഇന്ത്യന്‍ സമയം 7 മണിക്ക് യാത്രതിരിക്കും. ഇന്നലെ വൈകുന്നേരം യാത്ര തിരിക്കാനിരുന്ന ദോഹ തിരുവനന്തപുരം വിമാനം റദ്ദാക്കിയത് സാങ്കേതികപ്രശ്നം കാരണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിമാനം പ്രവാസികളുമായി നാളെ തിരുവനന്തപുരത്ത് എത്തുമെന്നും എംബസി അറിയിച്ചു.
ദോഹയില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം ഇന്നലെയാണ് റദ്ദാക്കിയത്. രാത്രി തിരുവനന്തപുരത്ത് എത്തേണ്ട വിമാനമാണ് യാത്ര മാറ്റിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ദോഹയില്‍ ഇറങ്ങാന്‍ അനുമതി കിട്ടിയില്ല. ഇതേതുടര്‍ന്ന് കോഴിക്കോട് നിന്ന് വിമാനം ദോഹയിലേക്ക് പുറപ്പെട്ടില്ല.
15 ഗര്‍ഭിണികളും ഇരുപതു കുട്ടികളും ഉള്‍പ്പടെ 181 യാത്രക്കാരുമായിട്ടാണ് എയര്‍ഇന്ത്യ വിമാനം എത്താനിരുന്നത്.
Some media channels are making the baseless claim that IX374 scheduled from Doha to T'puram on 10 May was cancelled because of differences over landing and handling charges. Nothing could be further from the truth. Please don't encourage such damaging rumours. @MEAIndia
— India in Qatar (@IndEmbDoha) May 11, 2020
Discussion about this post