മുംബൈ: മാധ്യമപ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്ത മഹാരാഷ്ട്ര പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. അര്‍ണാബിന്റെ അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് സുപ്രീം കോടതിയില്‍ വാദത്തിനിടെ ഇക്കാര്യം അറിയിച്ചത്.
പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ചതിന്റെ പേരില്‍ അര്‍ണാബിനെതിരെ മുംബൈ പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അര്‍ണാബിനെ ഏപ്രില്‍ 28ന് മുംബൈ പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ 12 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ഈ സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചതായി സാല്‍വെ കോടതിയില്‍ അറിയിച്ചത്.
ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്,എം.ആര്.മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
Discussion about this post