കോടതി ലോക്ക് ഡൗൺ കാലത്ത് തുറന്ന മദ്യശാലകളിൽ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നും ആയതിനാൽ ലോക്ക്ഡൗൺ കഴിയുന്നത് വരെ മദ്യശാലകൾ അടച്ചിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.അഡ്വക്കേറ്റ് പ്രശാന്ത് കുമാർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി വിധിച്ചിട്ടുണ്ട്.പബ്ലിസിറ്റിക്ക് വേണ്ടി മാത്രം സമർപ്പിക്കുന്ന ഇത്തരം കേസുകൾക്ക് വേണ്ടി മാറ്റി വെക്കാനുള്ള സമയം കോടതിയുടെ പക്കലില്ലെന്നും ആയതിനാൽ അനാവശ്യമായി ഹർജി സമർപ്പിച്ചതിനു പിഴയായി ഒരു ലക്ഷം രൂപ ഈടാക്കാനുമാണ് കോടതി വിധിച്ചത്.
ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവുവും എസ്.കെ കൗളും, ബി.ആർ ഗവായും അടങ്ങിയ മൂന്നംഗ ബെഞ്ചിന്റെതായിരുന്നു വിധി. രോഗ ലക്ഷണങ്ങളില്ലാതെ ഒത്തിരി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് അഡ്വക്കേറ്റ് പ്രശാന്ത് കുമാർ വാദിച്ചത്.എന്നാൽ, മദ്യം വിൽക്കുന്നതും അതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഹർജി സുപ്രീം കോടതി തള്ളിയത്
Discussion about this post