മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ മിക്കവരും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.ഇവരുടെയെല്ലാം പേര് ഇനി റെയിൽവേ സ്റ്റേഷനിൽ വച്ച് രജിസ്റ്റർ ചെയ്യേണ്ടിവരും.വന്നിറങ്ങിയ യാത്രക്കാരുടെ പേരു വിവരങ്ങളടങ്ങുന്ന പാസഞ്ചർ പട്ടിക ജില്ലാ ഭരണകൂടത്തിന്റെയോ സംസ്ഥാന സർക്കാരിന്റെ കൈവശമില്ലാത്തത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
നാലു വിവിധ ജില്ലകളിൽ നിന്നുള്ള യാത്രക്കാരാണ് കണ്ണൂരിൽ ഇറങ്ങിയത്. ഇവരെ 15 ബസുകളിലായി ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങളില്ലാത്തവരെയും നേരത്തെ രജിസ്റ്റർ ചെയ്തവരെയും മാത്രം വീടുകളിലേക്ക് വിടുമെന്ന് അധികൃതർ അറിയിച്ചു.മഹാരാഷ്ട്ര സർക്കാർ ഏർപ്പാടാക്കിയ 1600 യാത്രക്കാരുള്ള ട്രെയിൻറെ അടുത്ത സ്റ്റോപ്പ് ഷൊർണൂരാണ്.
Discussion about this post