കോവിഡ്-19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.144 പ്രഖ്യാപിച്ച ജില്ലാ കലക്ടർ, നിരോധനാജ്ഞ ഈ മാസം 31വരെ നീണ്ടു നിൽക്കും എന്നു വ്യക്തമാക്കി.ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും പൊതുസ്ഥലത്ത് അനാവശ്യമായി ഇറങ്ങി നടക്കുന്നതിനും കർശന നിയന്ത്രണമുണ്ടാകും.പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സാഹചര്യമൊരുക്കുമെന്ന് കലക്ടർ വെളിപ്പെടുത്തി.
നിയന്ത്രണത്തിൽ ഇളവുകൾ വന്നതോടെ സാധാരണനിലയിലായ ജില്ല, ശനിയാഴ്ച 19 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കൂടുതൽ ആശങ്കയിലാണ്.ഇതേത്തുടർന്നാണ് പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ജില്ലയിൽ ആദ്യമായാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.
Discussion about this post