പാലക്കാട്: അട്ടപ്പാടിയില്‍ പട്ടിണിയെ തുടർന്ന് ആദിവാസി യുവാവ് മരിച്ചതായി റിപ്പോര്‍ട്ട്. പുതൂര്‍ പഞ്ചായത്തിലുള്ള പാലൂര്‍ ഊരിലെ മുരുകന്‍ എന്ന യുവാവാണ് ചികിത്സയും ഭക്ഷണവും ലഭിക്കാതെ മരിച്ചത്.
ഒരു കാല്‍ ഇല്ലാത്ത മുരുകൻ ഒരാഴ്ചയോളം ചികില്‍സ ഇല്ലാതെ കുടിലില്‍ കിടക്കുകയായിരുന്നു. ഈ മാസം 21ആം തിയ്യതി മലമുകളിലെ ചെറിയ ഷെഡില്‍ ഇയാള്‍ മരിച്ചു കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. മറ്റുള്ളവര്‍ നല്‍കുന്ന ഭക്ഷണം മാത്രം കഴിച്ചാണ് ഇയാള്‍ ജീവിച്ചിരുന്നത്. അസുഖ ബാധിതനായി കിടന്നതോടെ ഭക്ഷണവും ലഭിച്ചിരുന്നില്ല. വീടിന് സമീപത്തെ സുനില്‍ എന്നയാളാണ് അടുത്തിടെയായി മുരുകന് ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ സുനിലിന്റെ അമ്മ ആശുപത്രിയിലായതോടെ ഭക്ഷണമെത്തിക്കാന്‍ കഴിഞ്ഞില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിന് പോലും കാത്തു നില്‍ക്കാതെ അഗളി പൊലീസ് മൃതദേഹം സംസ്‌കരിച്ചതിനെതിരെയും ആരോപണം ഉയരുന്നുണ്ട്.
Discussion about this post