എയർ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന സർവീസുകളിൽ വിമാനത്തിലെ നടുക്കുള്ള സീറ്റുകളിലും യാത്ര അനുവദിച്ച് സുപ്രീംകോടതി.അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ വിമാനത്തിൽ എന്തുകൊണ്ട് നടുക്കുള്ള സീറ്റുകൾ ഒഴിച്ചിടുന്നില്ലെന്ന് ബോംബെ ഹൈക്കോടതി ചോദിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാരും എയർഇന്ത്യയും ചേർന്ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.ഈ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.അടുത്ത 10 ദിവസങ്ങളിൽ എയർ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാനങ്ങളിൽ നടുക്കുള്ള സീറ്റുകളിലും യാത്ര നടത്താമെന്ന് ചീഫ് ജസ്റ്റിസ് ശരദ് ബോബ്‌ഡെ പറഞ്ഞു.
കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി വിമാനത്തിലെ നടുക്കുള്ള സീറ്റുകൾ ഒഴിച്ചിടണമെന്ന് മുമ്പ് നിർദ്ദേശിച്ചിരുന്നു.എന്നാൽ എയർ ഇന്ത്യ ഈ നിർദേശം പാലിക്കാതെ യാത്രക്കാരെ നടുവിലെ സീറ്റിലും യാത്ര ചെയ്യാൻ അനുവദിക്കുകയായിരുന്നു.മെയ് 22 ന് പുതിയ സർക്കുലർ വന്നതോടെ മാർച്ച് 23 വന്ന നടുക്കുള്ള സീറ്റുകൾ ഒഴിച്ചിടണമെന്ന സർക്കുലറിന് നിയമ സാധുതയില്ലെന്ന് എയർ ഇന്ത്യ കൗൺസെലായ അഭിനവ് ചന്ദ്രചൂഡ് കോടതിയിൽ വാദിച്ചു.
Discussion about this post