ഡല്‍ഹി: വിവാദ മത പ്രഭാഷകന്‍ സാക്കീര്‍ നായിക്ക് ഇന്ത്യക്കെതിരെ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ സൃഷ്ടിക്കാന്‍ സാക്കീര്‍ വന്‍തുക അറബ് രാജ്യങ്ങളില്‍ നിന്നും സമാഹരിക്കുന്നതിന്റെ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ചുരുങ്ങിയ കാലയളവില്‍ ഇത്തരത്തില്‍ കോടി കണക്കിന് രൂപയാണ് സാക്കീര്‍ നായിക്ക് സമാഹരിച്ചത്. ഇത്തരത്തില്‍ ബാങ്കുകളില്‍ എത്തിച്ചേര്‍ന്നതില്‍ നിന്നും വന്‍ തുകകള്‍ പിന്‍വലിക്കുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്.
ഈ പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പതിനഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി നടത്തിയ സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയില്‍ പിടിവീഴുമെന്ന് സൂചന ലഭിച്ചയുടന്‍ മലേഷ്യയിലേക്ക് കടന്ന സാക്കീറിനായിന് ഇപ്പോള്‍ സംരക്ഷണ കവചമൊരുക്കുന്നത് പാകിസ്ഥാനാണ്. ഇക്കാര്യത്തില്‍ ഇന്ത്യയെ എതിര്‍ക്കാനായി ഇസ്ലാമിക രാജ്യങ്ങളായ തുര്‍ക്കിയെയും മറ്റൊരു ഗള്‍ഫ് രാജ്യത്തെയും പാക്കിസ്ഥാന് സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭീകര പ്രവര്‍ത്തനത്തിനും മത സ്പര്‍ദ്ദ വളര്‍ത്തിയതിനും ഇന്ത്യയില്‍ നിയമ നടപടി പേടിച്ച് നാടു വിട്ട സാക്കീര്‍ നായിക്ക് കഴിഞ്ഞ മൂന്നുവര്‍ഷമായി മലേഷ്യയിലാണ് താമസം.
അതേസമയം ഇന്ത്യയെ പോലെ തന്നെ ബംഗ്ലാദേശും സാക്കീറിനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണ്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടന്ന ആര്‍ട്ടിസാന്‍ ബേക്കറി തീവ്രവാദ ആക്രമണത്തില്‍ സാക്കീറിനുള്ള പങ്ക് തെളിഞ്ഞിരുന്നു.
Discussion about this post