പാകിസ്ഥാനിൽ നടന്ന വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിവാകുന്നു.പൈലറ്റ് ജാഗ്രത നിർദ്ദേശങ്ങൾ അനുസരിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി.ഉയരം വിമാനത്തിന്റെ വേഗത തുടങ്ങിയ കാര്യങ്ങളിൽ നൽകിയ ജാഗ്രത നിർദേശങ്ങളാണ് പൈലറ്റ് മുഖവിലക്കെടുക്കാതിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം കറാച്ചി വിമാനത്താവളത്തിന് എടുത്ത് തകർന്നുവീണത്. ലാൻഡിംഗിന് മുമ്പ് 7,000 അടി ഉയരത്തിലായിരിക്കേണ്ട വിമാനം 10,000 അടി ഉയരത്തിലായിരുന്നു.ഇത് സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോൾ വിഭാഗം പൈലറ്റിന് മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലെ റൺവേയെത്താൻ അപ്പോൾ 15 നോട്ടിക്കൽ മൈൽ മാത്രമാണുണ്ടായിരുന്നത്.പത്തു മൈൽ അടുത്തെത്തിയപ്പോൾ 3,000 അടി ഉയരം വേണ്ടിടത്ത് വിമാനം പറന്നിരുന്നത് 7,000 അടി ഉയരത്തിലായിരുന്നു.കൺട്രോൾ വിഭാഗം വീണ്ടും പൈലറ്റിനെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രശ്നമില്ലെന്നും താൻ കൈകാര്യം ചെയ്തോളാമെന്നുമാണ് പൈലറ്റ് പറഞ്ഞത്.ലാൻഡിങ് സമയത്ത് എൻജിനുകൾ റൺവേയിൽ ഉരഞ്ഞു ടാങ്കും ഫ്യുവൽ പമ്പും തകർന്നുവെന്നാണ് അധികൃതരുടെ നിഗമനം.ആദ്യ ലാൻഡിങ് പരാജയപ്പെട്ടതോടെ വട്ടം കറങ്ങി വന്നു രണ്ടാമതും വിമാനമിറക്കാനുള്ള ലാൻഡിങ് ശ്രമം പരാജയപ്പെടുകയായിരുന്നു. ലാൻഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ 97 പേരാണ് മരിച്ചത്.
Discussion about this post