ഡൽഹി: ലോകത്തിലെ ഏറ്റവും പ്രൊഫഷണലായ സൈന്യമെന്ന് സ്വയം അവകാശപ്പെടുന്ന ചൈനീസ് സൈന്യം ലഡാക്കിലെ ഇന്ത്യൻ സൈനികർക്ക് നേരെ പ്രയോഗിച്ചത് പ്രാകൃത കാലഘട്ടത്തെ പോലും നാണിപ്പിക്കുന്ന ആക്രമണ രീതി. കശ്മീർ താഴ്വരയിലെ വിഘടനവാദികളുടെ മാതൃകയിൽ കല്ലുകളും വടികളുമായാണ് ചൈനീസ് സേന ഇന്ത്യക്ക് നേരെ ആക്രമണം നടത്തിയത്. എന്നാൽ ചൈനീസ് സൈന്യത്തിന്റെ അപരിഷ്കൃത പ്രകോപനത്തിന് മുന്നിൽ അണുവിട പതറാതെ ചിട്ടയായ പ്രതിരോധം തീർത്ത ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ ലംഘിക്കനുള്ള ചൈനീസ് നീക്കത്തെ ദയനീയമായി പരാജയപ്പെടുത്തിയതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
1967ൽ നിലവിൽ വന്ന സമാധാന ഉടമ്പടി പ്രകാരം ഇന്ത്യ- ചൈന അതിർത്തിയിൽ വെടിനിർത്തൽ നിലവിലുണ്ട്. അതിനാലാവാം തോക്ക് ഉപയോഗിക്കുന്നതിന് പകരം പാകിസ്ഥാൻ പിന്തുണയോടെ ഇന്ത്യൻ സൈന്യത്തെ ആക്രമിക്കുന്ന കശ്മീർ വിഘടനവാദികളുടെ മാതൃക ചൈന പിന്തുടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മേഖലയിലെ പതിവ് വിന്യാസത്തിലും അധികം സൈനികരെ ഉപയോഗിച്ച് ഇന്ത്യൻ സൈനികരെ വളയാൻ ചൈന ശ്രമിച്ചുവെന്നും എന്നാൽ അവരുടെ കല്ലേറിനെയും പ്രകോപനങ്ങളെയും കൃത്യമായ പ്രതിരോധത്തിലൂടെ നിഷ്പ്രഭമാക്കിയ ഇന്ത്യൻ സൈന്യം ചൈനയുടെ നീക്കങ്ങളെ അമ്പേ പരാജയപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അയ്യായിരത്തോളം സൈനികരെ ഉപയോഗപ്പെടുത്തി നിയന്ത്രണ രേഖ ലംഘിക്കാൻ ചൈന നടത്തിയ അപമാനകരമായ നീക്കം പരാജയപ്പെട്ടതിന്റെ നിരാശയും ജാള്യതയും മറയ്ക്കാൻ, പിന്മാറിയ ചൈനീസ് സൈനികരെ സിക്കിമിൽ തന്നെ വിന്യസിച്ചു പഴുതിനായി ചൈന കാത്തിരുന്നുവെങ്കിലും കനത്ത മഞ്ഞു വീഴ്ചയെയും അവഗണിച്ച് നിതാന്ത ജാഗ്രത പുലർത്തിയ ഇന്ത്യൻ സൈന്യത്തിന്റെ നിരീക്ഷണ പാടവം അവിടെയും ചൈനയെ പരാജയപ്പെടുത്തുകയായിരുന്നു.
ഉയർന്ന പ്രദേശങ്ങളിൽ പരിശീലനം സിദ്ധിച്ച അസംഖ്യം സൈനികരെ കിഴക്കൻ ലഡാക്ക് മേഖലയിൽ നിമിഷങ്ങൾക്കം എയർ ലിഫ്റ്റ് ചെയ്ത് ചൈനീസ് നീക്കത്തെ പ്രതിരോധിച്ച ഇന്ത്യൻ മറുതന്ത്രം ചൈനയെ ശരിക്കും നിരാശരാക്കിയെന്നും അവസരത്തിനായി കാത്തിരിക്കുന്ന ചൈനയെ ഇടം വലം തിരിയാൻ വിടാതെ നിരീക്ഷണ പരിധിക്കുള്ളിൽ നിർത്തിയിരിക്കുന്ന ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post