രാഷ്ട്ര ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി, നേപ്പാൾ നിർത്തി വെച്ചു. ഭരണപക്ഷത്തെ പാർട്ടികളിൽ, ഇതു സംബന്ധിച്ച അഭിപ്രായം രൂപീകരിക്കാൻ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയ്ക്കു സാധിക്കാഞ്ഞതിനെത്തുടർന്നാണ് ഭേദഗതി ചെയ്യാനുള്ള ഭരണഘടനാ നീക്കം നിർത്തി വെച്ചത്.
നേപ്പാൾ പ്രധാനമന്ത്രി പുറത്തിറക്കിയ പുതിയ ഭൂപടത്തിൽ ലിപുലേഖ്, കാലാപാനി, ലിംപിയാദുര എന്നീ ഇന്ത്യയുടെ കീഴിലുള്ള പ്രദേശങ്ങൾ നേപ്പാളിന്റെ രാഷ്ട്രീയാതിർത്തിക്കുള്ളിൽ ആക്കിയാണ് രേഖപ്പെടുത്തിയിരുന്നത്.ഗൂർഖാ ദേശീയവാദം ഉണർത്തി വിട്ട് മറ്റു പാർട്ടികളുടെ വിശ്വാസ്യത നേടിയെടുക്കാനുള്ള ശർമയുടെ ശ്രമം വിജയിക്കാഞ്ഞതിനെ തുടർന്നാണ് പുതിയ ഭൂപടം നിലവിൽ വരുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം വിഫലമായത്












