ജൂൺ ഒന്നു മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കാനിരിക്കെ കേരള വിദ്യാഭ്യാസ മന്ത്രി.സി രവീന്ദ്രനാഥിന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി ശ്യാം രാജിൻറ്റെ തുറന്ന കത്ത്. ജൂൺ 1 മുതൽ കേരളത്തിലൊട്ടാകെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണെങ്കിലും സർക്കാർ കണക്കുകൾ പ്രകാരം രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നേടാനുള്ള ടി.വി, സ്മാർട്ട് ഫോൺ തുടങ്ങി യാതൊരു സംവിധാനങ്ങളും ഇല്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനു വേണ്ടി നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സ്മാർട്ട് ഫോണുകൾ വാങ്ങാൻ ശ്രമിയ്ക്കുന്നത്, പാവപ്പെട്ട കുടുംബങ്ങളിൽ വലിയ കടബാധ്യത വരുത്തി വയ്ക്കാൻ സാധ്യതയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
നാളെ മുതൽ ക്ലാസുകൾ നടത്തുന്നത് പരീക്ഷണാടിസ്ഥാനത്തിൽ ആണെന്ന വിദ്യാഭ്യാസ വകുപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അൻവർ സാദത്തിന്റെ പ്രസ്താവനയെയും ശ്യാം രാജ് വിമർശിക്കുന്നു. സർക്കാരിന് പരീക്ഷണം നടത്തുവാനുള്ളവരല്ല നമ്മുടെ വിദ്യാർത്ഥികളും വിദ്യാഭ്യാസ രംഗവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഈ അവസരത്തിൽ സർക്കാരിന് മുന്നിൽ അഞ്ചിന നിർദ്ദേശങ്ങളും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അവതരിപ്പിക്കുന്നു. അവ ഇപ്രകാരമാണ്;
1) U.P സ്കൂൾ തലം മുതൽ, പഠിപ്പിയ്ക്കുന്ന ഭാഗങ്ങളുടെ PDF നോട്ടുകൾ കൂടി പ്രസിദ്ധീകരിക്കുക.
നിലവിലെ സാഹചര്യത്തിൽ +2 ക്ലാസുകാർക്ക് രണ്ട് മണിക്കൂറും, പത്താം ക്ലാസുകാർക്ക് ഒന്നര മണിക്കൂറും മാത്രമാണ് ലഭിയ്ക്കുക. അതിനാൽ വിശദമായ PDF ആവശ്യമാണ്..
2) ക്ലാസുകളുടെ CD കൾ തയ്യാറാക്കുക.
പിന്നോക്ക മേഖലകളിൽ ക്ലബ്ബുകൾക്കും, യുവജന സംഘടനകൾക്കുമെല്ലാം വിദ്യാർത്ഥികളുടെ സൗകര്യം അനുസരിച്ച് ക്ലാസുകൾ നടത്താനാവും…
3) മൊബൈൽ സേവനദാതാക്കളോട് നെറ്റിന്റെ വേഗത കൂട്ടാൻ ആവശ്യപ്പെടുക.
4) യുവജന സംഘടനകളേയും, ക്ലബ്ബുകളയുമെല്ലാം ഉൾപ്പെടുത്തി ഗ്രാമങ്ങളിൽ കമ്യൂണിറ്റി ഹാളുകൾ, ലൈബ്രറികൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്ലാസുകൾ സംഘടിപ്പിയ്ക്കുക.
മറ്റെന്തിനേക്കാൾ പ്രധാനപ്പെട്ടതാണ് നമുക്ക് വിദ്യാഭ്യാസം. അതു കൊണ്ട് തന്നെ കാട്ടിക്കൂട്ടലുകളോ, പരീക്ഷണങ്ങളോ അല്ല വിദ്യാർത്ഥികളിൽ നടത്തേണ്ടത്. കൃത്യമായ ആസൂത്രണത്തോടു കൂടിയ നടത്തിപ്പാണെന്നും ശ്യാം രാജ് കത്തിൽ വ്യക്തമാക്കുന്നു.
കത്തിന്റെ പൂർണ്ണരൂപം:
https://www.facebook.com/shyamraj.puthanveetil/posts/3031581060260939
Discussion about this post