അമേരിക്കയിൽ മരണപ്പെട്ട ആഫ്രോ-അമേരിക്കനായ ജോർജ് ഫ്ലോയ്ഡിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.ഫ്ലോയിഡ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഫ്ലയോഡിന്റെ ശരീരം പോസ്റ്റ്മോർട്ടം ചെയ്‌ത ആരോഗ്യ പ്രവർത്തകനും വെളിപ്പെടുത്തി.ജോർജ് ഫ്ലോയിഡിന്റേത് ഒരു കൊലപാതകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം,ഫ്ലോയ്ഡ് മയക്കുമരുന്നുകൾ ഉപയോഗിക്കാറുണ്ടെന്നും അതായിരിക്കാം മരണ കാരണമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അമേരിക്കയിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഫ്ലോയ്ഡ് ഒരു തരത്തിലുമുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാറില്ലെന്നും മരണ കാരണമാകാൻ സാധ്യതയുള്ള മാരകമായ രോഗങ്ങളൊന്നും ഫ്ലോയിഡിനുണ്ടായിരുന്നില്ലെന്നും ഫ്ളോയിഡിനെ പോസ്റ്റ്മോർട്ടം ചെയ്‌ത രണ്ടു ഡോക്ടർമാരും വ്യക്തമാക്കി.ഫ്ലോയിഡിന്റെ കുടുംബത്തിന്റെ അഭിഭാഷകരും ഈ പ്രസ്താവനയെ അനുകൂലിക്കുന്ന രീതിയിൽ തന്നെയാണ് സംസാരിച്ചത്.
Discussion about this post