ജയ്പുര്‍: പണത്തിനു വേണ്ടി ഇന്ത്യയുടെ രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്കിയ ചാരന്മാര് അറസ്റ്റിൽ. രണ്ടുപേരെ രാജസ്ഥാന് രഹസ്യാന്വേഷണ പൊലീസ് ആണ് അറസ്റ്റു ചെയ്തത്. മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
ബിക്കാനീറിലെ മഹാജന് ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ ജോലി ചെയ്യുന്ന ചിമന്‍ലാല്‍ നായക്, ഗംഗാനഗറിലെ ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോയിലെ ജീവനക്കാരനായ വികാസ് തിലോത്തിയ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരങ്ങള്‍ ഇവര്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗത്തിനു വാട്സാപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും കൈമാറിയതായും പണം കൈപ്പറ്റിയതായും കണ്ടെത്തിയതായി പൊലീസ് ചൂണ്ടിക്കാട്ടി.
ജയ്പൂരിലെത്തിച്ച ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post