അമേരിക്കയ്ക്കും ഇസ്രായേലിന്റെ ഇന്റലിജിൻസ് സർവീസുകൾക്കും ഖാസിം സുലൈമാനിയുടെ വിവരങ്ങൾ ചോർത്തി കൊടുത്ത ഇറാനിയൻ പൗരനായ സിഐഎ ഏജന്റിനെ വധിക്കാൻ തീരുമാനിച്ച് ഇറാൻ.ഇറാനിലെ എലൈറ്റ് ഖുദ്സ് ഫോഴ്‌സിന്റെ മുഖ്യ കമാൻഡറായ ഖാസിം സുലൈമാനിയെ കുറിച്ചുള്ള വിവരങ്ങളാണ് സിഐഎ ഏജന്റ് ചോർത്തിക്കൊടുത്തത്.ഈ വിവരങ്ങളിലൂടെ സുലൈമാനിയുടെ സ്ഥലവും സഞ്ചാരപഥവും മനസിലാക്കിയ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തുകയും ചെയ്തു.
കമാൻഡറുടെ മരണത്തിനു കാരണമായ വിവരങ്ങൾ ചോർത്തിക്കൊടുത്ത മഹമൂദ് മൗസവി-മജ്ദ് എന്ന അമേരിക്കയുടെയും ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെയും ചാരന് മരണശിക്ഷ വിധിക്കുകയാണെന്ന് ഇറാൻ നീതിന്യായ കോടതിയുടെ ഔദ്യോഗിക വക്താവായ ഗോലംഹോസിൻ ഇസ്മയേലി പറഞ്ഞു. ഇറാനിലെ എലൈറ്റ് ഖുദ്സ് ഫോഴ്‌സിന്റെ തലവനായ ഖാസിം സുലൈമാനി ജനുവരി 3 നാണ് കൊല്ലപ്പെടുന്നത്.സുലൈമാനിയുടെ മരണശേഷം പ്രതികാരമെന്നോണം ഇറാനിലെ ഐൻ അൽ -അസാദ് അമേരിക്കയുടെ മിലിറ്ററി ബേസിൽ ഇറാൻ റോക്കറ്റാക്രമണം നടത്തിയിരുന്നു.
Discussion about this post