രാജക്കാട് : ലോക്ഡൗൺ കാലത്തെ വൈദ്യുതി ബില്ലിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. കുടിലിനെയും കൊട്ടാരത്തെയും ഒഴിവാക്കാതെയാണ് ബിൽ വർദ്ധനവ്. വൈദ്യുതി മന്ത്രിയുടെ ജില്ലക്കാരിയായ രാജമ്മയുടെ വീട്ടിലുള്ളത് ആകെ രണ്ട് ബള്‍ബുകളും ഒരു ടിവിയുമാണ്. അതിനാല്‍ തന്നെ സാധാരണയായി 292 രൂപയാണ് കഴിഞ്ഞ തവണയും നല്‍കിയത്.
എന്നാല്‍ ലോക്ക് ഡൗണില്‍ രാജമ്മയ്ക്ക് കിട്ടിയത് 11,359 രൂപയുടെ വൈദ്യുതി ബില്ലാണ്. മുന്‍ തവണയുമായി തട്ടിച്ചു നോക്കിയാല്‍ നാല്‍പ്പത് മടങ്ങ് വര്‍ദ്ധന. ദിവസവും കൃഷിപ്പണിക്ക് പോയില്ലെങ്കില്‍ വീട് പട്ടിണിയാവുന്ന അവസ്ഥയാണ്. വീട്ടില്‍ അധിക ഇലക്ട്രിക് ഉപകരണമൊന്നും കാണാത്തതിനാന് വൈദ്യുത ചോര്‍ച്ചയെന്ന ന്യായമാണ് കെ.എസ്.ഇ.ബി പാവങ്ങളുടെ കാര്യത്തില്‍ ഉയര്‍ത്തുന്നത്.
Discussion about this post