കാഠ്മണ്ഡു : കാലാപാനിക്ക് സമീപം സൈനിക ക്യാമ്പ് സ്ഥാപിക്കാനൊരുങ്ങി നേപ്പാൾ.ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ ഭൂപടം നേപ്പാൾ പാർലിമെന്റിൽ പാസാക്കിയതിനു പിന്നാലെയാണ് നേപ്പാളിന്റെ ഈ പുതിയ നീക്കം.ഇതിനു പിന്നിൽ പ്രവർത്തിച്ചത് നേപ്പാളിലെ ചൈനീസ് അംബാസിഡറായ ഹു യാങ് കിയാണെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
അതിർത്തിക്കടുത്ത് സൈനിക ക്യാമ്പ് സ്ഥാപിക്കാൻ പോകുന്നുവെന്ന് നേപ്പാൾ വിദേശകാര്യ വകുപ്പിന്റെ ഡെപ്യൂട്ടി മേധാവി വ്യക്തമാക്കി.ഉത്തരാഖണ്ഡിലുള്ള ലിപുലേഖ്, കാലാപാനി, ലിംപയദുര എന്നീ പ്രദേശങ്ങളാണ് നേപ്പാൾ തങ്ങളുടേതായി ഭൂപടത്തിൽ അടയാളപ്പെടുത്തിയത്.കഴിഞ്ഞ ദിവസം നേപ്പാൾ പാർലിമെന്റിന്റെ ഇരു സഭകളിലും ഇന്ത്യൻ പ്രദേശങ്ങൾ ചേർത്തു വരച്ച പുതിയ ഭൂപടത്തിന് അംഗീകാരം ലഭിച്ചിരുന്നു.
Discussion about this post