തിരുവനന്തപുരം: ഉറവിടം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് തലസ്ഥാനത്തെ ആശങ്കയിലാക്കുന്നു. തലസ്ഥാനത്ത് ഇന്ന് ഒൻപതു പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ പോങ്ങുംമൂട് സ്വദേശിനിയായ 45 കാരി, ജൂൺ 23ന് പൂനെയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ കാട്ടാക്കട സ്വദേശിയായ 20കാരൻ, ആലുവിള, ബാലരാമപുരം സ്വദേശിയായ 47കാരൻ, തുമ്പ സ്വദേശി 25 കാരൻ, ഇതര സംസ്ഥാന തൊഴിലാളിയായ ആസാം സ്വദേശിയായ 24 കാരൻ, കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ വെട്ടുതറ സ്വദേശിനിയായ രണ്ടു വയസ്സുകാരി, ജൂലൈ ഒന്നിന് അബുദാബിയിൽ നിന്നും കൊച്ചിയിലെത്തിയ വഞ്ചിയൂർ, കുന്നുകുഴി സ്വദേശി 47 കാരൻ എന്നിവരുടെ രോഗബാധയുടെ ഉറവിടമാണ് ലഭ്യമല്ലാത്തത്.
ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സ്വദേശിയായ 65കാരന്റെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയില്‍ കൂടുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ലാഭരണകൂടം കടക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
Discussion about this post